മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ രോഗി സന്ദർശകർക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത് സന്ദർശകരെ വലയ്ക്കുന്നു.ഇതുമൂലം ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ദൂര ജില്ലകളില്‍നിന്നു വരുന്ന സന്ദർശകരെ വിഷമത്തിലാക്കുകയാണ്.

കഴിഞ്ഞ ദിവസം മുതല്‍ പാസ് നല്‍കുന്ന കൗണ്ടറില്‍ കംപ്യൂട്ടർ വത്കരണം നടത്തിയിരുന്നു. ഇനി മുതല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികളെ കാണാൻ പാസെടുക്കാൻ ക്യൂവില്‍ നില്‍ക്കുന്ന സന്ദർശകർക്ക് രോഗിയുടെ പേര്, വാർഡ്, ഐപി നമ്ബർ, ഫോണ്‍ നമ്ബർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം.

പാസ് നല്‍കുന്ന കൗണ്ടറില്‍ സന്ദർകരോട് രോഗിയെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തിരിക്കി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയതിന് ശേഷമേ പാസ് നല്‍കുകയുള്ളൂ. ഒരാള്‍ക്ക് മൂന്ന് പാസ് മാത്രമേ നല്‍കുകയുള്ളൂ. 10 രൂപയാണ് പാസ് നിരക്ക്. ഒരു രോഗിയുടെ പേരില്‍ മൂന്ന് സന്ദർശകർ പാസെടുത്ത് വാർഡിലേക്ക് കയറി പോയി കഴിഞ്ഞാല്‍ ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ആ രോഗിയെ കാണാൻ വരുന്ന മറ്റു സന്ദർശകർക്ക് പാസ് നല്‍കുകയുള്ളൂ. ഇത് ദൂര ജില്ലകളില്‍നിന്നു വരുന്ന സന്ദർശരെ വിഷമത്തിലാകും.ഇതര ജില്ലയില്‍നിന്ന് ഒരു രോഗിയെ കാണാൻ അഞ്ച് ബന്ധുക്കളായ സന്ദർശകരെത്തിയാല്‍ ഇവരില്‍ മൂന്നുപേർക്ക് മാത്രമേ പാസ് ലഭിക്കുകയുള്ളു. രണ്ടു പേർക്ക് രോഗിയെ കാണമെങ്കില്‍ കൂടെ വന്നവർ പുറത്തിറങ്ങണം. ഈ രോഗിയെ കാണാൻ മറ്റു ചില ബന്ധുക്കളെത്തി പാസ് എടുക്കുന്ന ക്യൂവിന്‍റെ മുൻനിരയില്‍ ഇടം പിടിച്ചാല്‍ ഇതര ജില്ലയില്‍നിന്നുവന്ന രണ്ട് പേർക്ക് പാസ് കിട്ടാതെ വീണ്ടും കുഴയും.

ഇത്തരത്തില്‍ ദൂരെ സ്ഥലങ്ങളില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ബന്ധുവായ രോഗിയെ കണ്ട് ഉടനെ തിരിച്ചുപോകാം എന്നു കരുതി വരുന്നവർക്ക് പുതിയ ക്രമീകരണം വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഒരു സമയം മൂന്നു സന്ദർശകർക്കു മാത്രമേ പ്രവേശന പാസ് നല്‍കുകയുള്ളുവെന്ന ആശുപത്രി അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്..

ഉച്ചയ്ക്ക് ഒന്നര മുതല്‍ പാസ് നല്‍കി തുടങ്ങും. എന്നാല്‍ രോഗിയുടെ പേരും വാർഡും മാത്രമേ ഒട്ടുമിക്ക സന്ദർശകർക്ക് അറിയാൻ കഴിയൂ. ഐപി നമ്ബരോ, ഫോണ്‍ നമ്ബരോ മറ്റോ അറിയാൻ സാധിക്കില്ല. ഇത് അറിയാത്ത ബന്ധുക്കളും പാസ് കിട്ടാൻ വിഷമിക്കേണ്ടിവരും. പുതിയ ക്രമീകരണം ഏർപ്പെടുത്തിയതോടെ പാസ് കൗണ്ടറിന് മുമ്ബില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.

  • Related Posts

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ഫ്ളാഷ്കേരളയുടെ കോട്ടയം ജില്ലപഞ്ചായത്ത്‌ ഡിവിഷൻ പ്രവചനം 2025 UDF – 14 LDF- 9 1 Vaikom -LDF 2 Velloor -LDF 3 Kaduthuruthy -UDF 4 Uzhavoor -UDF 5 Kuravilangad -UDF 6 Bharananganam-UDF 7 Poonjar-UDF…

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത വാർത്തകളിൽ അടിമുടി അവ്യക്തത.. പരാതിക്കാരന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ രേഖയിൽ പറയുന്ന വിവരങ്ങൾ അല്ല പഞ്ചായത്ത് അംഗത്തിന് പഞ്ചായത്തിൽ നിന്നും വിവരാവകാശ മായി നൽകിയത്. പഞ്ചായത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ ഇത്തരം…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം