അൻവറിന്റെ ദൂതൻ സിപിഎം നേത്യത്വവുമായി രഹസ്യ ചർച്ച നടത്തി.

നെറികെട്ട രാഷ്ട്രീയം കളിക്കുന്നവർക്കു ഇത് തന്നെയാണ് അവസ്ഥ. തോളോട് തോള്‍ ചേർന്ന് നിന്നവരെ ഒക്കെ ഒരു സുപ്രഭാതത്തില്‍ മറന്നു അവരുടെ അടിവേരിളകുന്ന വിധത്തില്‍ തെറിയും പറഞ്ഞ് മറു കണ്ഠം ചാടിയിട്ടുള്ള അൻവറിന് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ല

പിണറായിസത്തേ താഴെ ഇറക്കുന്നതിലും ഇപ്പോള്‍ ലക്ഷ്യം യു ഡി എഫിനെ തോപ്പിക്കുക എന്നതാണ്‌ അൻവർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി നിലമ്ബൂരില്‍ പി വി അൻവർ എന്ത് കളിക്കും തയ്യാറാവുകയാണ്‌. ഇലക്ഷനില്‍ തനിക്ക് വോട്ട് കിട്ടിയില്ലേലും യു ഡി എഫിനെ തോപ്പിക്കുക മാത്രമാണ്‌ അൻവർ ലക്ഷ്യം വയ്ക്കുന്നതും. നിലമ്ബൂരില്‍ ഇടത് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാതെ യു ഡി എഫ് വോട്ടുകള്‍ പരമാവധി പിടിക്കുക എന്ന ദൗത്യം ആയിരിക്കും പി വി അൻവറിനു നല്കുക. മാത്രമല്ല തിരിച്ചുവരവ് വേണം എങ്കില്‍ എം സ്വരാജിനെ ജയിപ്പിക്കണം എന്ന് നിർദ്ദേശവും സി പി എം പി വി അൻവറുടെ ദൂതന്മാരേ അറിയിച്ചു കഴിഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ ബി ജെ പിയുടെ വോട്ടുബാങ്കില്‍ വൻ ഇടിവുണ്ടാക്കിയാണ്‌ പി വി അൻ വർ ജയിച്ചത്. 2016ല്‍ നിയമ സഭാ ഇലക്ഷനില്‍ 12284 വോട്ടുകള്‍ നേടിയ എൻ ഡി എക്ക് 2021ലെ നിലമ്ബൂർ നിയമ സഭാ ഇലക്ഷനില്‍ കിട്ടിയത് വെറും 8440 വോട്ടുകള്‍ മാത്രമായിരുന്നു. സംസ്ഥാന വ്യാപകമായി ബി ജെ പിയുടെ വോട്ടുകള്‍ 4 % വരെ കൂടിയപ്പോള്‍ 17000 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്തായിരുന്നു നിലമ്ബൂരില്‍ 8560 വോട്ടുകളുടെ കുറവോടെ വെറും 8440 വോട്ടുകള്‍ മാത്രം കിട്ടിയത്.

അതായത് നിലമ്ബൂരില്‍ 2021ല്‍ ബി ജെ പിക്ക് കുറഞ്ഞതും ചോർന്നതും 8000ത്തോളം വോട്ടുകള്‍ ആയിരുന്നു. 2016ലെ ഇലക്ഷനേ വയ്ച്ച്‌ നോക്കിയാല്‍ മാത്രം ബി ജെ പിക്ക് 2021ല്‍ ബി ജെ പിക്ക് 3844 വോട്ടുകള്‍ ചോർന്നു പോയി. അതേ സമയം പി വി അൻ വർ ജയിച്ചതാകട്ടേ അതിനേക്കാള്‍ കുറഞ്ഞ 2706 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലും

പി വി അൻവർ ബി ജെ പിയുടെ വോട്ടുകള്‍ വിലക്കെടുത്തു എന്ന് അന്നേ ആക്ഷേപവും ഉണ്ടായിരുന്നു. പി വി അൻവർ അന്ന് തിളങ്ങി കൈ നിറയേ പണവുമായി നില്ക്കുന്ന കാലമായിരുന്നു. ജയിക്കാൻ എന്തും ചെയ്യുന്ന കാലം.ഇന്നിപ്പോള്‍ ഒരു രൂപ വീതം എല്ലാവരും സഹായമായി അയക്കണം എന്ന് ഇരന്ന് തെണ്ടുന്ന അവസ്ഥയാണ്‌ പി വി അൻ വർക്ക്. മാത്രമല്ല താൻ നഗ്നനാണ്‌ എന്നും തുണിയില്ലാതാക്കി എന്നും എനിക്ക് പണം ഇല്ലെന്നും, സ്വാധീനം ഇല്ലെന്നും താൻ തകർന്നു എന്നും ഒക്കെ പി വി അൻവർ നിലവിളിക്കുന്നു.

ഈ ഘട്ടത്തില്‍ ഇങ്ങിനെ നാടോടിയേ പോലെ ഒരു രൂപയ്ക്ക് പോലും യാചിക്കുന്ന അവസ്ഥയേക്കാള്‍ നല്ലത് പഴയ സി പി എമ്മിന്റെ കൂട്ടുകെട്ട് എന്നും പി വി അൻ വർ തിരിച്ചറിയുകയാണ്‌. ഇനി സി പി എമ്മില്‍ തിരികെ ചെന്നാല്‍ ഉള്ളില്‍ കയറ്റി എല്ലേലും കോലായിലോ മുറ്റത്തോ….പുറം പോക്കില്‍ ആയാലും കിടക്കാൻ പി വി അൻ വർ തയ്യാറാണ്‌. കാരണം അദ്ദേഹം പറയുന്നു ഇപ്പോള്‍ ഉടുതുണി പൊലും ഇല്ലാത്ത സ്ഥിയിലായി എന്നും ഒരു രൂപ പൊലും കൈയ്യില്‍ ഇല്ലെന്നും..ഇങ്ങിനെ കിടന്ന് കരഞ്ഞ് മെഴുകുന്ന വീഡിയോകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും

  • Related Posts

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ഫ്ളാഷ്കേരളയുടെ കോട്ടയം ജില്ലപഞ്ചായത്ത്‌ ഡിവിഷൻ പ്രവചനം 2025 UDF – 14 LDF- 9 1 Vaikom -LDF 2 Velloor -LDF 3 Kaduthuruthy -UDF 4 Uzhavoor -UDF 5 Kuravilangad -UDF 6 Bharananganam-UDF 7 Poonjar-UDF…

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത വാർത്തകളിൽ അടിമുടി അവ്യക്തത.. പരാതിക്കാരന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ രേഖയിൽ പറയുന്ന വിവരങ്ങൾ അല്ല പഞ്ചായത്ത് അംഗത്തിന് പഞ്ചായത്തിൽ നിന്നും വിവരാവകാശ മായി നൽകിയത്. പഞ്ചായത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ ഇത്തരം…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം