
കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്.
ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍ വരുകയാണ് ഇപ്പോള്‍. ഒരു റിപ്പോർട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് വിവരം.
ഇപ്പോള്‍ താരം എത്രയാണ് പുതിയ സീരിയലില്‍ ശമ്ബളം വാങ്ങുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ കേന്ദ്രമന്ത്രിയായ നടിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് ഈ സീരിയലില്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും ഇതില്‍ അണിയറക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസണ്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു, ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മൃതി വീണ്ടും സെറ്റില്‍ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.
സെറ്റുകളിലെ സുരക്ഷ വളരെ കർശനമാണെന്ന് ഇന്ത്യാ ഫോറത്തോട് ഒരു വൃത്തം പറഞ്ഞു. ഷൂട്ടിന്‍റെ ഏതെങ്കിലും ഭാഗം ചോരുന്നത് ഒഴിവാക്കാൻ മൊബൈല്‍ ഫോണുകള്‍ ടേപ്പ് ചെയ്യുന്നുണ്ട്, എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അധിക മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സുരക്ഷയായ സെഡ് പ്ലസ് സുരക്ഷയിലാണ് ഈ ഷൂട്ട് എന്നാണ് വിവരം.
“അമർ ഉപാധ്യായ സർ, സ്മൃതി മാഡം, ഏക്താ കപൂർ മാഡം എന്നിവരൊഴികെ സെറ്റിലുള്ള എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ ടേപ്പ് ചെയ്യും. എല്ലാവർക്കും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുണ്ടാകും. സ്മൃതിയും കനത്ത സുരക്ഷയോടെയാണ് ഷൂട്ട് ചെയ്യുന്നത്, സെറ്റിലുള്ള എല്ലാവരും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്.” ഈ വൃത്തം പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്ബാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതല്‍ 2008 വരെ ഈ പരമ്ബര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്ബര നിർമ്മിച്ചത്.
2003 ല്‍ ഭാരതീയ ജനതാ പാർട്ടിയില്‍ (ബിജെപി) ചേർന്നാണ് സ്മൃതി ഇറാനി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2014 മുതല്‍ 2024 വരെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു സ്മൃതി ഇറാനി. എന്നാല്‍ 2024 തെരഞ്ഞെടുപ്പില്‍ ഇവര്‍ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു